
എന്നോട് വേണ്ടായിരുന്നു ഈ ചതി !!! വെളിപ്പെടുത്തലുമായി അമല പോൾ.
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമല പോള്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. കൂടാതെ താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട്ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയതെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും അമല പോൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വിഎസ്പി 33 എന്ന് തല്ക്കാലം പേരിട്ടിരുന്ന ചിത്രത്തില്‍ തുടക്കത്തില്‍ നായികയായി പ്രഖ്യാപിച്ചത് അമലയെ ആയിരുന്നു. എന്നാൽ പിന്നീട് അമലയ്ക്ക് പകരം മേഘ്ന ആകാശ് അഭിനയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചു. ഇതേ തുടർന്നാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.
‘
‘വരാനിരിക്കുന്ന തന്റെ ചിത്രമായ അതോ അന്ത പറവൈ പോലെ യുടെ ഷൂട്ടില്‍ ഞാന്‍ താമസിച്ചത് ആ ഗ്രാമത്തിലെ ചെറിയൊരു വീട്ടിലാണ്. ചുരുങ്ങിയ ബജറ്റില്‍ എടുക്കുന്ന ചിത്രമായതിനാല്‍ തന്നെ സിറ്റിയിലുള്ള താമസവും യാത്രയും അധിക ചിലവാകും എന്നതിനാലാണ് അങ്ങനൊരു തീരുമാനം എടുത്തത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ രാവും പകലുമായി വലിയ ആക്ഷന്‍ രംഗങ്ങളുള്‍പ്പെടെ ഷൂട്ട് ചെയ്തിരുന്നു. അനുവദിച്ച സമയത്തേക്കാള്‍ അഞ്ചും ആറും മണിക്കൂറുകള്‍ ഷൂട്ടിനായി മാറ്റി വെച്ചിരുന്നു. അവസാന ദിവസത്തെ ഷൂട്ടിങ് ദിവസത്തെ ചിലവ് താന്‍ വഹിക്കുമെന്ന് അവരോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി ഒരുതരത്തിലും ചിത്രത്തിന്റെ ഗുണമേന്മയെ ബാധിക്കരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടായിരുന്നു അത്.
”ആടൈ എന്ന ചിത്രത്തില്‍ വളരെ കുറവ് വേതനത്തിലാണ് അഭിനയിച്ചത്. ബാക്കി പ്രോഫിറ്റ് ഷെയര്‍ ആയി നല്‍കാമെന്ന് പറഞ്ഞിരുന്നു. അഡ്വാന്‍സായി തന്ന തുകയില്‍ തന്നെ ചിത്രം മുഴുവന്‍ അഭിനയിച്ചുതീര്‍ത്തു. സിനിമയുടെ ക്വാളിറ്റിയിലോ പ്രൊഡക്ഷനിലോ യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഉണ്ടാകരുതെന്ന നിര്‍ദേശം മാത്രമെ പലപ്പോഴും മുന്നോട്ടുവെച്ചിട്ടുള്ളൂ.
‘വിഎസ്പി 33 എന്ന ചിത്രത്തിനായി മുംബൈയില്‍ നിന്ന് വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ എത്തിയതാണ് ഞാന്‍. യാത്രാച്ചിലവിനും മറ്റമുള്ള എല്ലാ തുകയും ഞാന്‍ തന്നെയാണ് എടുത്തത്. ചന്ദാരാ പ്രൊഡക്ഷന്‍ ബജറ്റ് പ്രശ്നങ്ങള്‍ പറഞ്ഞതുകൊണ്ട് കൂടിയായിരുന്നു ഇത്.
‘ചന്ദാരാസ് ആര്‍ട്സ് പ്രൊജക്ടിന് എന്റെ നിബന്ധനങ്ങള്‍ അംഗീകരിക്കാന്‍ വയ്യെന്നും അതുകൊണ്ട് തന്നെ ഈ ചിത്രത്തിലേക്ക് എന്നെ ആവശ്യമില്ലെന്നും കാണിച്ച് മിസ്റ്റര്‍ രാതിയന്വേലു മെസ്സേജ് അയച്ചിരിക്കുന്നു. ഊട്ടിയിലെ താമസവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്തുതന്നെയായാലും ചിത്രത്തില്‍ നിന്നും എന്നെ പുറത്താക്കുന്നതിന് മുന്‍പ് ഒന്ന് വിളിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല.
ഇത്തരമൊരു തീരുമാനത്തിന്റെ അര്‍ത്ഥം എനിക്ക് മനസിലാകുന്നില്ല. ആടൈ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെന്ന് അറിയാം. ചന്ദാരാ പ്രൊഡക്ഷന്‍സിന്റെ പുരുഷ മേധവിത്വത്തിന്റേയും ഇടുങ്ങിയ ചിന്തയുടേയും അഹങ്കാരത്തിന്റേയും അനന്തരഫലമാണ് ഇത്. ആടൈ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ എന്റെ ചിത്രം പല രീതിയിലും ഷെയര്‍ ചെയ്യപ്പെടുകയും സിനിമാ മേഖലയില്‍ തന്നെ പല വിവാദങ്ങളും ഉടലെടുക്കുകയും ചെയ്തിരുന്നു.
‘പരമാവധി നല്‍കുക’ എന്ന മനോഭാവമുള്ള നടിയാണ് ഞാന്‍. എന്റെ വേഷങ്ങളോട് നീതി പുലര്‍ത്താന്‍ ഞാന്‍ എന്നും ശ്രമിക്കും. തുടര്‍ന്നും അതുണ്ടാകും. ഒരു സിനിമാ താരത്തെ സാമ്പത്തികവും ശാരീരികവുമായ കെട്ടുപാടുകളില്‍ തളച്ചിടുകയും എഴുതിത്തള്ളുകയും ചെയ്യുന്നത് നിരാശാജനകമാണ്.
തമിഴ്നാട് നല്ല സിനിമകള്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ പരമ്പരാഗത, പുരുഷാധിപത്യ പ്രൊഡക്ഷന്‍ ഹൗസുകള്‍ അവരുടെ മനോനില മാറ്റുമ്പോള്‍ മാത്രമേ അത് സംഭവിക്കൂ. വെറും സാധാരണ സിനിമകള്‍ മാത്രം പുറത്തിറങ്ങുന്ന കാലം കഴിഞ്ഞു. എനിക്കൊപ്പം ചിലരെങ്കിലും നില്‍ക്കേണ്ട സമയമാണ് ഇത്. ഞാന്‍ ഇതും നേരിടും. ഡാവിഡിനേയും ഗോലിയാത്തിനേയും പോലെ”- എന്നായിരുന്നു അമല കുറിച്ചത്.’