
മകന് സ്വയംഭോഗം ചെയ്ത് കൊടുക്കുന്ന അച്ഛൻ; പേരൻപിലെ അമുദവൻ ജീവിച്ചിരിപ്പുണ്ട്!!
റാം സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പേരൻപ് കണ്ണ് നിറച്ചിരിക്കുകയാണ് ഓരോ ആരാധകർ .ഇത്തരത്തിലുള്ള ഒരു സിനിമ ഇതിനുമുന്പേ പ്രേക്ഷകർ കണ്ടിട്ടില്ലെന്ന പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത് . മമ്മൂട്ടിയെപോലെ ഒരു മഹാനടന്റെ അഭിനയ മികവിൽ സന്തോഷായിരിക്കാണ് ഓരോ ആരാധകരും . സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച ഒരു പെൺകുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. ഇത്തരം അസുഖമുള്ള നിരവധിയാളുകൾ നമുക്ക് ചുറ്റിനുമുണ്ട്.ഒരു സമയത്ത് മകളിൽ ഉണ്ടാകുന്ന ലൈംഗികമായ താൽപ്പര്യം തിരിച്ചറിഞ്ഞ് മകളുടെ ആഗ്രഹങ്ങളെല്ലാസാധിച്ച് കൊടുക്കുന്നതിനായി അമുദവൻ വേശ്യാലയത്തിൽ പോകുന്ന ഒരു രംഗം സിനിമയിലുണ്ട്. അത് കണ്ട് കൺ നിറയാത്തവർ ആരുമുണ്ടാകില്ല. അമുദവനേപ്പോലെ ഒരു അച്ഛന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്.
ചലനശേഷിയും സംസാര ശേഷിയുമില്ലാത്ത മുപ്പതു വയസ്സുകാരനായ തൻ്റെ മകന് സ്വയംഭോഗം ചെയ്തു കൊടുക്കുന്ന ഒരു പിതാവിൻ്റെ വാർത്തയാണ് ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബർഗിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജോഹന്നാസ്ബർഗ് സർവകലാശാലയിലെ നരവംശശാസ്ത്ര, ലൈംഗിക പ്രൊഫസറായ ഫൈസൽ മുഹമ്മദാണ് തൻ്റെ മകൻ മുസ്തഫ മഹ്മദിന് സ്വയംഭോഗം ചെയ്തു നൽകുന്നത്. തൻ്റെ ബ്ലോഗ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ലോകത്തോട് പറഞ്ഞത്. മകൻ്റെ തെറാപ്പിയുമായി ബന്ധപ്പെട്ട് തനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതാണെന്ന് അദ്ദേഹം പറയുന്നു. 2016 മെയ് 21ന് പ്രസിദ്ധീകരിക്കപ്പെട്ട ബ്ലോഗ് പോസ്റ്റ് ഈ അവസരത്തിൽ എത്ര മാത്രം കാലികമാണെന്ന് അറിയാൻ കഴിയും.
വിഭാര്യനായ ഫൈസൽ മുഹമ്മദാണ് വർഷങ്ങളായി മുസ്തഫയെ പരിചരിക്കുന്നത്. എങ്ങനെയാണ് താൻ മകനെ പരിചരിക്കുന്നതെന്നും എന്തിനാണ് താൻ അവന് സ്വയംഭോഗം ചെയ്ത് കൊടുക്കുന്നതെന്നും ഫൈസൽ ബ്ലോഗിലൂടെ വിവരിക്കുന്നു. വളരെ ഗുരുതരമായ ഒരു പ്രശ്നം ആയിരുന്നിട്ടു കൂടി പൊതുവായ ചർച്ചകൾ ഇക്കാര്യത്തിൽ ഉണ്ടാവുന്നില്ലെന്ന് പരാതിപ്പെടുന്ന ഫൈസൽ അതിലേക്ക് ഈ കുറിപ്പ് ഒരു കാരണമാവട്ടെ എന്നും പോസ്റ്റിൽ പറയുന്നു.
മുസ്തഫയുടെ 17ആം വയസ്സിൽ കുളിപ്പിക്കുന്ന സമയത്തൊക്കെ ലിംഗോദ്ധാരണം ഉണ്ടാവുന്നത് താൻ ശ്രദ്ധിച്ചിരുന്നുവെന്നും അവിടം മുതൽക്ക് താൻ ഇക്കാര്യത്തിൽ കുറേയേറെ പഠനം നടത്തിയെന്നും അദ്ദേഹം വിശദീകരിക്കുന്നു. പഠനം നടത്തിയതു ശേഷമാണ് സ്വയംഭോഗം ചെയ്തു നൽകാമെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തുന്നത്. ആദ്യത്തെ തവണ സ്വയംഭോഗം ചെയ്തു കൊടുത്തതിനു ശേഷം തൻ്റെ മകൻ്റെ പ്രതികരണവും ബ്ലോഗിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്:
“ആദ്യം ഒരു പുഞ്ചിരിയിലൂടെയും പിന്നീട് ഒരു പൊട്ടിച്ചിരിയിലൂടെയും എൻ്റെ മകൻ എങ്ങനെയാണ് ആശ്വാസവും സന്തോഷവും ഉന്മേഷവും പ്രകടിപ്പിച്ചതെന്ന് ഞാനോർക്കുന്നു.”