
അയാള്‍ കയറിപ്പിടിച്ചു, ഞാനയാളുടെ മുഖത്തടിച്ചു; രജിഷ വിജയന്
സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അതിക്രമങ്ങള്‍ക്കു മുമ്ബില്‍ നിസ്സഹായരായി നില്ക്കുകയല്ല ഒരു സ്ത്രീ ചെയ്യേണ്ടതെന്നും ആ നിമിഷം പ്രതികരിക്കുകയാണ് വേണ്ടതെന്നും നടി രജിഷ വിജയന്. പ്ലസ് വണ്ണില്‍ പഠിക്കുമ്ബോള്‍ ബസ്സില്‍ വച്ചുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തിനിടയിലാണ് നടിയുടെ തുറന്നു പറച്ചില്.നാട്ടില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ഉണ്ടായ സംഭവമാണ് തുറന്നു പറഞ്ഞിരിക്കുന്നത് . വൈകുന്നേരം സ്കൂള്‍ വിട്ട് ബസില്‍ വീട്ടിലേക്ക് പോയ്ക്കൊണ്ടിരിക്കുമ്പോൾ ബസിന്റെ കിളിയിൽ നിന്നുണ്ടായ മോശം അനുഭവം ഇപ്പോൾ വെളിപ്പെടുത്തുന്നു.
രജിഷയുടെ വാക്കുകള്‍;
“ഞാന്‍ പ്ലസ് വണിന് പഠിക്കുന്ന സമയത്താണ്. ബസില്‍ യാത്ര ചെയ്യുകയാണ്. നല്ല തിരക്കുള്ള സമയം. ഡോറിനടുത്തുള്ള കമ്ബിയില്‍ പിടിച്ച് ഒരു ചെറിയ കുട്ടി സ്കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നുണ്ട്. ആകെ പകച്ച്, പേടിച്ചുവിറച്ചാണ് ഈ കുട്ടി നില്‍ക്കുന്നത്. “ഞാന്‍ നോക്കുമ്ബോള്‍ വാതില്ക്കല് നില്ക്കുന്നയാള് കുട്ടിയുടെ കാലില്‍ വളരെ മോശമായി രീതിയില്‍ തൊടുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നില്‍ക്കുകയാണ് ആ കുട്ടി. കുട്ടിയുടെ തൊട്ടടുത്ത് നില്ക്കുന്ന രണ്ട് സ്ത്രീകളും ഇത് കാണുന്നുണ്ട്.
പക്ഷേ പ്രതികരിക്കുന്നില്ല. ‘ഒടുവില്‍ ഞാന്‍ പ്രതികരിച്ചു. ഉടനെ അയാള്‍ കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്തോ എന്ന ഭാവത്തില്‍ കണ്ണുരുട്ടാന്‍ തുടങ്ങി. പ്രതികരിച്ച എന്റെ നേരെയും അയാള്‍ തിരിഞ്ഞു. കയറി പിടിക്കാനൊക്കെ ശ്രമിച്ചപ്പോള്‍ ഒന്നു പൊട്ടിച്ചു. അടിച്ചു, ഞാനയാളെ. തെറ്റു കാണുമ്ബോള്‍ പ്രതികരിക്കണമെന്നു തന്നെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.
പിന്നെ ആളുകള്‍ കൂടി. ബസ് നിറുത്തി. കിളിയെ ഇറക്കിവിട്ടു. വീണ്ടും മുമ്ബോട്ടു പോയി. കുറച്ചു സ്റ്റോപ്പുകള്‍ കൂടി പിന്നിട്ടപ്പോള്‍ പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. അവിടെ കാത്തുനിന്നിരുന്ന കുട്ടിയുടെ അമ്മയോട് ഞാന്‍ പറഞ്ഞു- മോളെ ഇനി ഇങ്ങനെ ഒറ്റക്കു വിടരുത്. ഒരു പക്ഷേ അത്രയും ആളുകള്‍ കൂടെയുണ്ടെന്ന തോന്നലാകാം പെട്ടെന്ന പ്രതികരിക്കാനെന്നെ പ്രേരിപ്പിച്ചത്. നമ്മള് നമ്മളെത്തന്നെ ആ സ്ഥാനത്ത് കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ തോന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്.