
വിജയ് സേതുപതി ഒരു മാലാഖയാണ് !!! വൈറലായ കുറിപ്പ് വായിക്കാം……
വിജയ് സേതുപതി ഒരു മികച്ച നടന് എന്നതിലുപരി ഒരു നല്ല മനുഷ്യനാണ്. ആരാധകര്‍ സ്നേഹത്തോടെ മക്കള്‍ സെല്വന് എന്നു വിളിക്കുന്ന അദ്ദേഹത്തിന്‍്റെ സ്നേഹവും കരുതലും പലപ്പോഴും നമ്മള് കണ്ടിട്ടുണ്ട്. തന്നെ കാണാനെത്തുന്ന ആരാധകരെ കെട്ടിപ്പിടിച്ചും ചുംബിച്ചും വിജയ് സേതുപതി അവരുടെ മനസ്സിലാണ് ഇരിപ്പുറപ്പിച്ചത്.ഇപ്പോൾ നടൻ തന്റെ ആദ്യമലയാള ചിത്രത്തിന്റെ തിരക്കിലാണ്. ജയറാമിനൊപ്പം ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയിലാണ് നിലവില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. സിനിമയുടെ സെറ്റില്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കു വെക്കുകയാണ് മുതിര്‍ന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍്റെ ഡ്രൈവര്‍ ജോളി ജോസഫ്.
https://www.facebook.com/joly.joseph.58/posts/2241671285890859
പോസ്റ്റിന്റെ പൂർണരൂപം
ഞാന്‍ ചെയ്യാന്‍ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങള്‍ തീര്‍ക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോണ്‍ പോള്‍ സാറുമായി ഇന്ന് കറങ്ങിയത്. വിശേഷങ്ങള്‍ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്ത് ലെനിന് ഭാരതി സംവിധാനം ചെയ്ത “മെര്‍കു തുടര്‍ചി മലൈ” ( Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും. ആ സിനിമയുടെ നിര്‍മാതാവ് സാക്ഷാല്‍ മക്കള്‍ സെല്വന് വിജയ് സേതുപതിയാണെന്ന് പലര്‍ക്കും അറിയില്ല. കഷ്ടപ്പാടിലൂടെ കയറിവന്ന നടന്, നിര്‍മാതാവ്, കവി, തിരക്കഥാകൃത്ത്, പിന്നണി ഗായകന് അതിനുമപ്പുറം ഒരു നല്ല മനുഷ്യന് എന്നറിയപ്പെടുന്ന, തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം “മാര്‍ക്കോണി മത്തായി” എന്ന മലയാളം സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ സുഹൃത്തും, മലയാള സിനിമയുടെ സ്വന്തം ‘ബാദുഷ’യുമായ, കണ്ട്രോളര് ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിംഗ് നടക്കുന്നത് ഇടപ്പള്ളിയില്‍ ആണെന്നറിഞ്ഞത്!!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ, ഷൂട്ടിങ് സെറ്റിലേക്ക് .!!
ജോണ്‍ സാര്‍ വന്നതറിഞ്ഞു ഓടി വന്നു നിര്‍മാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടന്, സംവിധായകന് സനല്‍ കളത്തില്‍, കണ്ട്രോളര് ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍ സാലു കെ ജോര്‍ജ്, ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന, പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും. കാറില്‍ നിന്നിറങ്ങാന്‍ സമ്മതിക്കാതെ എല്ലാവരും സെല്‍ഫി എടുക്കല്‍, കൈ കൊടുക്കല്‍, അങ്ങിനെ പൂരം. ഞാന്‍ ജോണ്‍ സാറിന്റെ ഡ്രൈവര്‍ മാത്രം. ഒരുത്തനും എന്നെ മൈന്‍ഡ് ചെയ്തില്ല, ബാദുഷ ഒഴികെ.
വിഷണ്ണനായി ഡ്രൈവര്‍ സീറ്റിലിരിക്കുമ്ബോള്, എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നു വിജയ് സേതുപതി എന്ന സൂപ്പര്‍ സ്റ്റാര്‍. ഞാന്‍ ചാടിയിറങ്ങി. എന്നെ കണ്ടയുടനെ വന്നു, “ഹെലോ സര്” കൂടെ ഒരു ചെറു ചിരി ചേര്‍ന്ന കെട്ടിപ്പിടിത്തം, പിന്നെ നേരെ സാര്‍ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പര്‍സ്റ്റാര്‍, ജോണ്‍ സാറെന്ന ഗുരുവില്‍ ശിഷ്യപെടുന്നത് കണ്ണാലെ കണ്‍കണ്ടു കണ്‍കുളുര്‍ത്തു! വെറുതെയല്ല തമിഴ്നാട് മക്കള്‍, നിങ്ങളെ മക്കള്‍സെല്‍വം ആക്കിയത്. വിജയ് സേതുപതി മനുഷ്യനല്ല, മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന് ഭാരതി പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു.!!!